ഹിരോഷിമ ദിനത്തിന്റെ 77-ാം വാർഷിക അനുസ്മരണം നടത്തി ജപ്പാൻ. അണുബോംബ് സ്ഫോടനത്തിന്റെ വാർഷിക ദിനത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പേസ് മെമ്മോറിയൽ പാർക്കിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.1945 ഒഗസ്ത് 6ന് ഹിരോഷിമ നഗരത്തിൽ പൊട്ടിത്തെറിച്ച ബോംബ് പ്രദേശത്താകമാനം സർവ്വനാശം വിതക്കുകയാണ് ചെയ്തത്. അമേരിക്കയുടെ കൊടും ക്രൂരതയിൽ 1,40,000 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും, നാഗസാഖിയിലും അമേരിക്ക നടത്തിയ ആണു ബോംബ് സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും ജപ്പാൻ ഇന്നും മുക്തരായിട്ടില്ല.
പ്രാരംഭ സ്ഫോടനത്തിൽ പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും പിന്നീട് പലരും റേഡിയേഷൻ മൂലം മരണപ്പെടുകയുമാണ് ചെയ്തത്. അമേരിക്കയുടെ ലിറ്റിൽ ബോയ് എന്ന് വിളിപ്പേരുള്ള അണു ബോംബ് ആദ്യം ഹിരോഷിമയെ തകർത്തു ചാമ്പലാക്കി. മൂന്ന് ദിവസത്തിന് ശേഷം നാഗസാഖിയെയും വിഴുങ്ങി സംഹാര താണ്ഡവമാടുകയായിരുന്നു. സംഭവത്തിന് ശേഷം ജപ്പാൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികളിൽ പലർക്കും വിവിധ തരത്തിലുള്ള വൈകല്യങ്ങൾ പിടിപെടുമായിരുന്നു.
അനുസ്മരണ ചടങ്ങിൽ ഹിരോഷിമ മേയർ കേസുമി മാറ്റ്സുയി ആണവ പ്രതിരോധത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകും. യൂറോപ്യൻ യൂണിയനിലെ 101 രാജ്യങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതുന്നു. ഈ കൂടി ചേരലിൽ അന്താരാഷ്‌ട്ര തലത്തിൽ ആണവ നിരോധനം അംഗീകരിച്ചു കൊണ്ടുള്ള യു എൻ ഉടമ്പടി അംഗീകരിക്കാനും അടുത്ത സമ്മേളനത്തിൽ ജപ്പാൻ പങ്കെടുക്കാനും ജാപ്പനീസ് സർക്കാരിനോട് യു എൻ ആവശ്യപ്പെടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങു നടക്കുക എന്ന് അറിയിച്ചിട്ടുണ്ട്.
യു എൻ രണ്ടാം ലോക മഹായുദ്ധത്തിന്റെ കറുത്ത ദിനത്തെ അനുസ്മരിക്കാൻ തയ്യാറെടുക്കുമ്പോൾ ആഗോളതലത്തിൽ പലയിടങ്ങളിലും യുദ്ധം അവസാനിക്കാതെ കത്തിയമരുകയാണ്. റഷ്യ ഉക്രയിൻ പ്രശ്നവും ചൈന തായ്‌വാനിൽ നടത്തുന്ന അതിക്രമവും ഈ സമയം ചർച്ചയാകുമെന്ന് കരുതുന്നു. അന്താരാഷ്‌ട്ര തലത്തിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നടക്കുമ്പോഴാണ് യു എൻ ഹിരോഷിമ വാർഷികത്തിന്റെ 77-ാം അനുസ്മരണം നടത്തുന്നതെന്നത് ശ്രദ്ധേയമായാണ്.
Comments