പാറ്റ്ന: ബീഹാറിൽ എൻ ഡി എയുമായി സഖ്യം അവസാനിപ്പിച്ച് വീണ്ടും മഹാസഖ്യത്തിനോടൊപ്പം ചേർന്ന നിതീഷ്‌കുമാർ മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണക്കുമെന്ന് സി പി ഐ എം എൽ ലിബറേഷൻ പാർട്ടിയും , സി പി എമ്മും. എൻ ഡി എയുമായി സഖ്യം വേർപെട്ട് പുറത്തു വന്ന നിതീഷ് കുമാറിനു ആർ ജെ ഡി പിന്തുണ നൽകുകയായിരുന്നു.
ബീഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ ചേരാൻ താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സി പി ഐ എം എൽ ലിബറേഷൻ പാർട്ടി. പല കാരണങ്ങളാൽ മന്ത്രി സഭയുമായി ചേർന്ന് പോകാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും പുറത്തു നിന്നും വേണ്ട പിന്തുണ നൽകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. സി പി ഐ എം എൽ എടുത്ത നിലപാടിനോട് യോജിക്കുന്നു എന്ന് സി പി എമ്മും , സി പി ഐയും വ്യക്തമാക്കി.
മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണച്ച് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് സിപിഎം പറഞ്ഞു. രണ്ടു എം എൽ എമാരാണ് ബീഹാറിൽ സിപിമ്മിനുള്ളത്. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായും, ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Comments