ലക്‌നൗ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹർഘർ തിരംഗ ക്യാമ്പയിനു ലക്‌നൗവിൽ തുടക്കമായി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്‌കൂൾ കുട്ടികൾക്കൊപ്പം ചേർന്നാണ് ക്യാമ്പയിനു തുടക്കം കുറിച്ചത്. ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന ത്രിവർണ്ണ പ്രഭാത ഭേരിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പങ്കെടുത്തു. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സോനൽ ഷായും ന്യൂഡൽഹിയിലെ വസതിയിൽ പതാക ഉയർത്തി.
ത്രിവർണ്ണ പതാകയിൽ മൂന്നു നിറങ്ങൾ മാത്രമല്ല, അത് ഭൂതകാലത്തിന്റെ പ്രതിഫനമാണെന്നും വർത്തമാന കാലത്തിന്റെ പ്രതിബദ്ധതയെയും ഭാവിയുടെ സ്വപ്‌നങ്ങളെയും സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയെട്ടാകെ നടക്കുന്ന ഹർഘർ തിരംഗ റാലികൾ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും എല്ലാ ജാതിയിൽ നിന്നും മതത്തിൽ നിന്നും ഉള്ളവർ ഒന്നാകുന്ന അവിസ്മരണീയ നിമിഷമാകും ഹർഘർ തിരംഗ ക്യാമ്പയ്ൻ എന്ന് മോദി വ്യക്തമാക്കിയിരുന്നു.
Comments