തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ
ആക്രമണത്തിൽ ആഹ്ലാദിച്ച് കേരളത്തിലെ മതതീവ്രവാദികൾ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടർ സന്തോഷ പ്രകടനം നടത്തുന്നത്. സൽമാൻ റൂഷ്ദിയ്‌ക്കെതിരെയുണ്ടായ ആക്രമണ വാർത്തകൾക്ക് താഴെ സ്‌മൈലി ഇമോജികൾ ഇട്ടും, വിമർശന കമന്റുകളിട്ടുമാണ് മതതീവ്രവാദികൾ ആഹ്ലാദിക്കുന്നത്.
സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണം വലിയ പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾക്ക് താഴെ പരിഹസിച്ചും, വിമർശിച്ചും കൊണ്ടുള്ള കമന്റുകളുമായി മത തീവ്രവാദികൾ എത്തുകയായിരുന്നു. മതത്തിനെതിരെ പറയുന്നവരുടെയെല്ലാം അവസാനം ഇങ്ങനെയാണെന്നാണ് മതതീവ്രവാദികൾ പറയുന്നത്. വാർത്തകൾ താഴെയായി സ്‌മൈലി ഇമോജികൾ ഇടുന്നവരും ധാരാളമാണ്.
സാത്താനിക് വേഴ്‌സസ് എന്ന കൃതിയിലൂടെ സൽമാൻ റൂഷ്ദി മതത്തെ അപമാനിച്ചെന്നവാദമാണ് മതതീവ്രവാദികൾ ഉയർത്തുന്നത്. കേവലം പണത്തിനും പ്രശസ്തിയ്‌ക്കും വേണ്ടി മാത്രമാണ് എഴുത്തുകാരൻ സാത്താനിക് വേഴ്‌സസ് രചിച്ചതെന്നും വിമർശിക്കുന്നുണ്ട്. അപകടവാർത്തളുടെ സ്‌ക്രീൻ ഷോട്ടുകൾ വിമർശനക്കുറിപ്പോടെ മതമൗലികവാദികൾ പ്രചരിപ്പിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് സൽമാൻ റൂഷ്ദിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Comments