പൂനെ: രാജ്യത്തിന്റെ ത്യാഗ പൂർണ്ണമായ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു കുടുംബത്തിന്റെ സംഭവാനകളെ മാത്രം വാഴ്‌ത്തുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റ് തേജസ്വി സൂര്യ.അവരുടെ മിടുക്കുകൊണ്ട് മാത്രമാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായെതെന്ന് കരുതുന്നതും തികച്ചും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ രാഷ്ടീയ സ്വയംസേവക് സംഘത്തിന്റെ സംഭവാനകളെ കുറിച്ച് അറിവില്ലാത്തവർക്ക് ഭാരതീയജനതാ യുവ മോർച്ച ചരിത്ര ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു.തത്വശാസ്ത്രപരമായി ബിജെപിയുടെ ഉപദേഷ്ടാവാണ് ആർഎസ്എസ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
Addressed @BJYM4MH karykartas at Kesari Wada, Karma Bhoomi of Lokmanya Bal Gangadhar Tilak Ji.
Tilak Ji was a visionary & his ideas hold as much relevance today as back then.
The youth today should read & draw inspiration from leaders whose ideas & views shaped India's freedom. pic.twitter.com/rVvOORHHww— Tejasvi Surya (@Tejasvi_Surya) August 13, 2022
കഴിഞ്ഞ 75 വർഷമായി ഒരു കുടുംബത്തെ മാത്രം വാഴ്‌ത്തി ചരിത്രം പഠിപ്പിക്കുകയും ബാലഗംഗാധര തിലക്, വീർ സവർക്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവരുടെ ത്യാഗവും സംഭാവനകളും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ആസാദി കാ അമൃത് മഹോത്സവ് വഴി സ്വാതന്ത്ര്യചരിത്രം പുതു തലമുറയ്‌ക്ക് മനസ്സിലാക്കുന്നതിനായി പ്രത്യേകമായി ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ നേരത്തെ നിലനിന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ കശ്മീരിൽ ദേശീയതയുടെ തലങ്ങളിൽ വ്യത്യാസം വന്നതായും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 നിലനിന്നിരുന്നപ്പോൾ ഭൂരിഭാഗം ആളുകളും ദേശീയ പതാകയെ അപമാനിക്കുന്നവരായിരുന്നു. എന്നാൽ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കശ്മീരിലെ വിവിധ സ്വയം സഹായ സംഘങ്ങൾ വഴിയാണ് പതാക നിർമ്മിക്കുന്നതെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. 200-ഓളം പേർ ബൈക്കർമാരെ പങ്കെടുപ്പിച്ച് ലാൽ ചൗക്കിൽ നിന്ന് കാർഗിലിലേക്ക് തിരംഗ റാലി സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Comments