ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയും ജോർജ് കുട്ടിയേയും ഓർമ്മിക്കാത്ത ഏതു മലയാളിയാണുള്ളത് . വരുൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ മകളെയും കുടുംബത്തെയും രക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന ബുദ്ധിരാക്ഷസനായ ജോർജ് കുട്ടി തകർത്താടിയ ദൃശ്യത്തിന് ബോക്സ് ഓഫീസിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. ദൃശ്യം 3-യുടെ പോസ്റ്ററും സിനിമയും ഉടനെ പ്രതീക്ഷിക്കാമെന്ന വാർത്ത അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തു വിട്ടുകഴിഞ്ഞു. ഇപ്പോഴും സിനമയെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ കൊഴുക്കുകയാണ്.
ദൃശ്യം സിനിമയിൽ നിന്നും മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴുവാക്കിയതാണോ എന്ന ചർച്ച കത്തിപ്പടരുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഒഴിവാക്കാൻ ആന്റണി പെരുമ്പാവൂരും മോഹൻലാലും സംവിധായകനായ ജീത്തു ജോസഫിനെ സ്വാധീനിച്ചു എന്ന തരത്തിലുള്ള രസകരമായ വാർത്തകളും പരക്കുന്നുണ്ട്.
ദൃശ്യം സിനിമയുടെ കഥ ആദ്യം പറയാൻ തയ്യാറായത് മമ്മൂട്ടിയോടാണെന്ന് സംവിധായകൻ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ആ സമയത്ത് നിരവധി സിനിമകൾ ചെയ്യാനുള്ളത് കൊണ്ട് ഡേറ്റ് ഇല്ല എന്ന് പറഞ്ഞു ഒഴിവാവുകയായിരുന്നു. പിന്നീടൊരിക്കൽ മെമ്മറീസ് സിനമയുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല. മമ്മൂട്ടിക്ക് ദൃശ്യം സിനിമയുടെ കഥ ഇഷ്ടപ്പെടാത്തതല്ല കാരണമെന്നും സമയത്തിന്റെ ബുദ്ധിമുട്ട് മൂലം ഒന്നര വർഷത്തിന് ശേഷമേ സിനിമ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞത് കൊണ്ടാണ് ആ പ്രൊജക്ടിൽ നിന്നും അദ്ദേഹം ഒഴിവായത്. പുറത്തു പരക്കുന്ന ചർച്ചകളെല്ലാം അനാവശ്യമാണ്. മമ്മൂട്ടിയെ നായകനാക്കിയാണ് താൻ ദൃശ്യം ചെയ്യാൻ ഇരുന്നത്. വൈകാതെ മമ്മൂട്ടിയെ നായകനാക്കി താനൊരു സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ചെയ്യാനായി ആന്റണി പെരുമ്പാവൂരിനെ സമീപിച്ചപ്പോൾ അദ്ദേഹം കഥ കേൾക്കുകയും ഇത് സിനിമയാക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ ആന്റണിയോട് പറയാൻ പോയത് മറ്റൊരു സിനിമയുടെ കഥയാണെന്നും യാദൃശ്ചികവശാൽ ദൃശ്യത്തിന്റെ കഥ പറഞ്ഞതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മോഹൻലാലിന് കഥ ഇഷ്ടമായത് കൊണ്ട് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദൃശ്യം സംഭവിക്കുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു.
Comments