ന്യൂഡൽഹി: നേതാജിയുടെ ചിതാഭസ്മം തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കത്തെഴുതുന്നതെന്ന് എംപി വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയും നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന അവസരത്തിൽ കത്തെഴുതുകയാണെന്നാണ് ചതുർവേദി അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നേതാജിയുടെ ത്യാഗത്തെയും സമർപ്പണത്തെയും എക്കാലവും സ്മരിക്കപ്പെടേണ്ടത് തന്നെയാണെന്നും എംപി ചൂണ്ടിക്കാട്ടി.
ഭാരത മണ്ണിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ചിതാഭസ്മം എത്തിച്ച് പൂർത്തികരിക്കണമെന്നും ചതുർവേദി പറഞ്ഞു. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ എത്തിക്കണമെന്ന അഭ്യർത്ഥനയ്‌ക്കൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടിയവരെ അനുസ്മരിക്കുകയും ചെയ്തു. 1945-ൽ തായ് വാനിലെ വിമാനാപകടത്തിലാണ് നേതാജി മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Comments