ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെ തിരായ സിബിഐ റെയ്ഡിൽ പ്രതിപക്ഷ വിശാല സഖ്യത്തിന് രണ്ടു നിലപാട്. ബിജെപി മനീഷിനെതിരെ ശക്തമായ തെളിവുകൾ നിരത്തുമ്പോൾ കോൺഗ്രസ്സും റെയ്ഡിനെ തള്ളിപ്പറ യാത്തതാണ് പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെ ചൊടിപ്പിച്ചത്. കേന്ദ്രസർക്കാറിന്റെ പ്രതികാര നടപടിക്ക് കോൺഗ്രസ്സ് പിന്തുണ നൽകുന്നുവെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിനൊപ്പം കേന്ദ്ര ഏജൻസികൾ ക്കെതിരെ തൃണമൂലും സിപിഎമ്മും രംഗത്തെത്തി.
കടുത്ത വിമർശനമാണ് മെഹബൂബ കോൺഗ്രസ്സിനെതിരെ നടത്തിയത്. എഎപി കോൺഗ്ര സ്സിന്റെ ഡൽഹിയിലെ പ്രധാന എതിരാളിയായിരിക്കാം എന്നാലും വിശാല ലക്ഷ്യം ബിജെപിയാണെന്ന് മറക്കരുതെന്ന് മെഹബൂബ ഓർമ്മിപ്പിച്ചു. സിസോദിയ രാജിവെയ്‌ക്കണ മെന്ന ആവശ്യവുമായി കോൺഗ്രസ്സ് ഡൽഹിയിൽ നടത്തിയ പ്രകടനത്തെ മെഹബൂബ വിമർശിച്ചു. ബിജെപിയ്‌ക്കും കേന്ദ്രസർക്കാറിനും ആത്മവിശ്വാസം നൽകുന്നതാണ് കോൺഗ്രസ്സിന്റെ അനവസരത്തിലെ ആവേശമെന്നും മെഹബൂബ മുന്നറിയിപ്പും നൽകി. ബിജെപിയുടെ തന്ത്രത്തിൽ കോൺഗ്രസ്സ് വീണിരിക്കുകയാണെന്നും മെഹബൂബ പരിഹസിച്ചു.
തൃണമൂലും സിപിഎമ്മും കേന്ദ്രസർക്കാറിനെതിരെ പ്രസ്താനയുമായി രംഗത്തെത്തി. സിസോദിയക്കെതിരായ നടപടി ബിജെപിയുടെ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിനായി ബൃന്ദ കാരാട്ടാണ് പ്രസ്താവന നടത്തിയത്. തൃണമൂലിനായി ജയപ്രകാശ് മജൂംദാറാണ് കേന്ദ്രസർക്കാറിനെതിരെ രംഗത്ത് വന്നത്.
ബിജെപിയ്‌ക്കെതിരെ 2024ൽ വിശാല പ്രതിപക്ഷ സഖ്യമെന്ന ലക്ഷ്യവുമായി നീങ്ങുന്ന തിനിടെ പാർട്ടികൾക്ക് ഒരു വിഷയത്തിലും ഒരുമിച്ച് ഒരു തീരുമാനവുമില്ലെന്നതാണ് പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.
Comments