കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. വി.സി ഗോപിനാഥ് രവീന്ദ്രന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. സർവ്വകലാശാല ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ ഗോപിനാഥ് രവീന്ദ്രൻ എത്തുന്നതിന് മുന്നോടിയായാണ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സർവ്വകലാശാല കോമ്പൗണ്ടിലെത്തിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. വരും ദിവസങ്ങളിലും കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം.
സർക്കാർ തസ്തികകളിൽ ബന്ധുക്കളെ മാത്രം നിയമിക്കുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരം ആണ് പ്രിയ വർഗ്ഗീസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. നേരത്തെ പ്രിയ വർഗ്ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർക്കെതിരെ സർക്കാരും സിപിഎമ്മും രൂക്ഷ വിമർശനം തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Comments