കാബൂൾ: അഫ്ഗാനിസ്ഥാനിൽ മസ്ജിദിന് നേരെ വീണ്ടും ഭീകരാക്രമണം. ഇമാം ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ മസ്ജിദിൽ ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
താലിബാൻ നേതാവും ഇമാമുമായ മുജീബ് റഹ്മാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. അൻസാരിയുടെ സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. പ്രാർത്ഥനയ്‌ക്കായി മസ്ജിദിൽ എത്തിയപ്പോഴായിരുന്നു ആക്രമണം എന്ന് കാബൂൾ പോലീസ് വക്താവ് മുഹമ്മദ് റസോലി പറഞ്ഞു.
മുജീബ് റഹ്മാൻ അൻസാരിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം എന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനിൽ മസ്ജിദുകൾ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങൾ തുടുരകുയാണ്. ആഴ്ചകൾക്ക് മുൻപ് അഫ്ഗാനിലെ മസ്ജിദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അധികാരത്തിലേറിയതിന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് എന്നും തുടർച്ചയായി മസ്ജിദുകളിൽ ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും താലിബാൻ പറഞ്ഞു.
Comments