ഗുവാഹട്ടി: ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസിൽ അസമിലെ 16 കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തി. 7 ജില്ലകളിലായി നടന്ന പരിശോധനകളിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയതായാണ് വിവരം.
ഉൾഫയുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ, സജീവ ആയുധങ്ങൾ, വിദ്രോഹ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. കാമരൂപ്, നൽബാരി, ദിബ്രുഗഢ്, ടിൻസൂകിയ, സാദിയ, ചരെയ്ദോ, ശിബസാഗർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
2022 മെയ് 18ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. യുവാക്കളെ ഉൾഫയിലേക്ക് റിക്രൂട്ട് ചെയ്തതായും ഇതിനായി വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതായും ഇൻഡോ മ്യാന്മർ അതിർത്തിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതായും എൻ ഐ എ കണ്ടെത്തിയിരുന്നു.
Comments