ചെന്നൈ : സിനിമാ നിർമ്മാതാവിനെ കൊന്ന് വഴിയിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കത്താണ് സംഭവം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്‌കരൻ(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിരുഗമ്പാക്കം സ്വദേശി ഗണേശനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് ഗണേശൻ. പലർക്കും ഇയാൾ പെൺകുട്ടികളെ എത്തിച്ചുകൊടുക്കാറുണ്ട്. കഴിഞ്ഞ ഏഴ് വർഷമായ ഗണേശനും ഭാസ്‌കരനും തമ്മിൽ ബന്ധമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടികൾ വരാൻ വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഗണേശൻ ഇരുമ്പ് വടികൊണ്ട് ഭാസ്‌കരന്റെ തലയ്‌ക്ക് അടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഇതിന് ശേഷം മൃതദേഹം കറുത്ത കവറിൽ പൊതിഞ്ഞ് കയർ കൊണ്ട് കെട്ടി റോഡിൽ തള്ളി. കൊലപാതകത്തിന് ശേഷം മുങ്ങിയ ഗണേശനെ വിപുലമായ അന്വേഷണത്തിനു ശേഷമാണ് പിടികൂടിയത്. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം.
Comments