കൊൽക്കത്ത : അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച സ്വർണ ബിസ്‌ക്കറ്റുകൾ ബിഎസ്എഫ് പിടികൂടി. 2,400 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള 21 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക് മരുന്ന് കുപ്പികളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിനു സമീപമാണ് സംഭവം.
കഴിഞ്ഞ ദിവസം ആലിം സർദാർ എന്ന പ്രദേശവാസിയെ സംശയാസ്പദമായ സാഹചര്യത്തിൽ ജവാന്മാർ തടഞ്ഞു. ഗേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിഎസ്എഫ് ജവാന്മാരാണ് ഇയാളെ തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മരുന്ന് കുപ്പികളിലാക്കിയ രീതിയിൽ സ്വർണ ബിസ്‌ക്കറ്റ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതിനിടെ ആലിം ഓടി രക്ഷപ്പെട്ടു.
പിടിച്ചെടുത്ത സ്വർണ ബിസ്‌ക്കറ്റുകൾ ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കുറ്റകൃത്യങ്ങൾ തടയാൻ സൈന്യം അതീവ ജാഗ്രതയിലാണെന്ന് ബിഎസ്എഫിന്റെ 68-ാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ യോഗേന്ദ്ര അഗർവാൾ സ്വർണം പിടിച്ചെടുത്തതിന് ശേഷം പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ കണ്ടെടുത്ത രണ്ടാമത്തെ സ്വർണമാണിത്. സെപ്റ്റംബർ 7 ന് ഇതേ സ്ഥലത്ത് നിന്ന് ബിഎസ്എഫ് 2.216 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തിരുന്നു.















