ന്യൂഡൽഹി: 15 ഓളം സംസ്ഥാനങ്ങളിലായി എൻഐഎയും ഇഡിയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് നടത്തിയത് എന്തിനെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എന്തിനാണ് റെയ്ഡുകൾ നടത്തുന്നതെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തണം. എൻഐഎ റെയ്ഡ് നടത്തുന്നതിന് മാത്രമുള്ള ഭീഷണി എന്താണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നാണ് സീതാറാം യെച്ചൂരിയുടെ ആവശ്യം.ആർക്കും അറിയാത്ത ആ ഭീഷണി അറിഞ്ഞേ തീരുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം 15 സംസ്ഥാനങ്ങളിലായി 93 ഇടങ്ങളിലാണ് എൻഐഎയും ഇഡിയും റെയ്ഡ് നടത്തിയത്. തീവ്രവാദഫണ്ടിംഗ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 106 ലധികം പേരെയാണ് കസ്റ്റഡിയിലെടുത്തത്. 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തവരെ ഇന്ന് തന്നെ ഡൽഹിയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റെയ്ഡിനിടെ ഇന്ത്യയിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് സംഭാവന നൽകിയ 600 പേരുടെ ബാങ്ക് അക്കൗണ്ടുകളും പണം ലഭിച്ച 2600 അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ഇവയിൽ മിക്കവയും വ്യാജ അക്കൗണ്ടുകളാണെന്നും നേരിട്ടുള്ള പരിശോധനയിൽ ഈ ആളുകൾ ഇല്ലെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
സിഎഎ വിരുദ്ധ പ്രതിഷേധം,ഡൽഹി കലാപത്തിൽ അക്രമത്തിന് പ്രേരണ,ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിദ്വേഷകരമായ പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കൽഎൻആർസി, കോമൺ സിവിൽ കോഡ് വിഷയങ്ങളിലെ രാജ്യവിരുദ്ധ പ്രചാരണം,മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വിഷയത്തിലെ ഭീകര പ്രവർത്തനങ്ങൾ,ചൈനീസ് ബന്ധം,ഉത്തർപ്രദേശിലെ ഹത്രാസ്, കേസ്,ഭീകരപ്രവർത്തനങ്ങൾക്കായി വ്യക്തികൾക്ക് പണം ശേഖരിക്കാനുള്ള ടാർഗെറ്റുകൾ നൽകുന്നു. തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.
Comments