കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയെ കുറിച്ചുള്ള സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമർശം വൈറലാവുന്നു. ആശുപത്രികളിൽ എൽഡിഎഫ് സർക്കാർ വികസനം കൊണ്ട് വന്നുവെന്ന് പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ച എംവി ജയരാജന്റെ വാദങ്ങളാണ് തള്ളാണെന്ന് ചൂണ്ടിക്കാട്ടി ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയുടെ പ്രസവവാർഡ് കണ്ടാൽ പ്രസവിക്കാത്തവർക്ക് പോലും പ്രസവിക്കാൻ തോന്നും,ഞാൻ ബഡായി പറയുന്നതല്ല എന്നാണ് എംവി ജയരാജന്റെ പരാമർശം.ഇടുക്കിയിലും കോട്ടയത്തും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്ന രണ്ട് മെഡിക്കൽ കോളേജുകൾ അടിസ്ഥാന ജനവിഭാഗത്തിന്റെ സംരക്ഷണത്തിനായി സർക്കാർ നിർമ്മിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആശുപത്രികൾ സംസ്ഥാനത്ത് ഇത്രയധികം മെച്ചപ്പെട്ടത് കൊണ്ടാണ് കൊറോണ കാലത്ത് രക്ഷപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കേരളത്തിലേതു പോലെയുള്ള ആരോഗ്യമേഖല വേറെ എവിടെയും ഇല്ല.പരിയാരം മെഡിക്കൽ കോളേജ് ഉള്ളത് കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും മറ്റ് ജില്ലകളിൽ നിന്നും ഡോക്ടർമാർ വന്ന് ബോധം വരുന്നത് വരെ കാത്തിരുന്നുവെന്നും എംവി ജയരാജൻ പറയുന്നു.
എന്നാൽ ഇത്രയധികം സൗകര്യങ്ങൾ കേരളത്തിലുണ്ടായിട്ടും മുഖ്യമന്ത്രിയും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും അന്യനാടുകളെ ചികിത്സയ്‌ക്കായി ആശ്രയിക്കുന്നത് എന്തിനാണെന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വരുന്ന ചോദ്യം. എംവി ജയരാജന്റെ പരാമർശം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്.
Comments