ന്യൂഡൽഹി: രാജസ്ഥാനിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ടിക്കറ്റ് നൽകില്ലെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്ന ഗെഹ്ലോട്ടിന് പകരക്കാരനായി സച്ചിൻ പൈലറ്റിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തെ തുടർന്ന് 92 എം എൽ എമാരാണ് രാജി ഭീഷണി അറിയിച്ചത്. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഇതിനോടകം തമ്മിലടി രൂക്ഷമായിരിക്കുകയാണ്.
കോൺഗ്രസ്സ് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പാർട്ടിയിൽ ചേരിപ്പോര് മുറുകുകയാണ്. കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്തുന്നതിന്റെ ഭാഗമായി നിർദ്ദേശിച്ച പേരുകളിൽ നിന്നും ഗെഹ്‌ലോട്ടിനെ മാറ്റി നിർത്താൻ സാധ്യത ഉണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിരവധി മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു വന്നിട്ടുണ്ട്.
പാർട്ടിയിലെ മുതിർന്ന നേതാക്കളയ കമൽ നാഥ്, മുകുൾ വാസ്നിക്, മല്ലികാർജ്ജുന ഖാർഗെ, ദ്വിഗ്വിജയ് സിംഗ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി കമൽ നാഥ് സോണിയ ഗാന്ധിയെ കണ്ടു വിവരം ധരിപ്പിച്ചു. പാർട്ടിയുടെ അച്ചടക്ക നടപടി ലംഘിച്ചെന്ന് വിലയിരുത്തിയതിനനുസരിച്ച് ഗെഹ്‌ലോട്ടിനെതിരെ മാറ്റി നിർത്തൽ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. അതേ സമയം യുവാക്കളെ പരിഗണിക്കാത്തതിൽ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്.
Comments