ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഷോപ്പിയാൻ മേഖലയിലെ ബാസ്‌കുചാൻ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നത്. മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുരക്ഷാ സേന രണ്ട് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഘട
നയുടെ സജീവ പ്രവർത്തകരായ യാവർ ഷാഫി ഭട്ട്, ആമിർ ഹുസൈൻ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയ്‌ക്കെതിരെ വെടിവെയ്പ്പ്, ജനങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന പ്രതികളാണ് കൊല്ലപ്പെട്ട ഭീകരർ എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും മൂന്ന് മാഗസിനുകൾ , എകെഎസ്74യു റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു. സംഭവതിൽ വിശദമായ അന്വേഷണങ്ങൾ നടത്തുന്നതിനിടയിലാണ് വീണ്ടും ഏറ്റുമുട്ടൽ നടക്കുന്നത്.
Comments