ഇസ്ലാമാബാദ് : ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ മതഭീകരവാദികളുടെ കൂടെ വിട്ടയച്ച പാകിസ്താൻ സൂപ്രീം കോടതിയിടെ വിധി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 15 കാരിയെ പട്ടാപ്പകൽ നാലംഗ സംഘം ചേർന്ന് തട്ടിക്കൊണ്ട് പോയി മതംമാറ്റുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒരു മുസ്ലീം യുവാവ് വിവാഹം കഴിക്കുകയുമുണ്ടായി. ഇതിനെതിരെ കോടതിയെ സമീപിച്ച കുടുംബത്തിനാണ് പാക് കോടതി നീതി നിഷേധിച്ചത്. എന്നാൽ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ കുട്ടിയെ കുടുംബത്തോടൊപ്പം വിടാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
പാകിസ്താനിലെ ഹൈദരാബാദിലുള്ള ഫത്തേ ചൗക്ക് മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 12 നാണ് 15 കാരിയായ ഹിന്ദു പെൺകുട്ടിയെ ഷമാം മാഗ്സി എന്ന മുസ്ലീം യുവാവും മറ്റ് മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ട് പോയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാൻ ഇവർ തയ്യാറായില്ല. രണ്ട് മാസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അപ്പോഴേക്കും ഇയാൾ കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ചിരുന്നു. വിവാഹ സർട്ടിഫിക്കേറ്റിൽ കുട്ടിയുടെ വയസ് 19 ആക്കുകയും ചെയ്തു.
Abducted, converted, married, #Hindu girl runs crying to parents as Pak court sent her back to kidnapper#Pakistan https://t.co/bGU4zcCa7A pic.twitter.com/63KBtRViTA
— Firstpost (@firstpost) October 20, 2022
വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി പാകിസ്താനിലെ ഹിന്ദു സംഘടനകളും രംഗത്തെത്തി. തുടർന്ന് കേസിൽ കോടതി ഇടപെട്ടു. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവരോടൊപ്പം പറഞ്ഞയയ്‌ക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇതോടെ പെൺകുട്ടിയും കുടുംബവും കോടതി മുറിയിൽ നിന്ന് വാവിട്ട് കരയാൻ തുടങ്ങി. തങ്ങളുടെ മകളെ മതഭീകരവാദികൾക്കൊപ്പം പറഞ്ഞയക്കല്ലേ എന്നപേക്ഷിച്ചാണ് ഇവർ കരഞ്ഞത്. കരളലിയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.
വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു. പാക് കോടതി വിധിക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് പെൺകുട്ടിയെ കുടുംബത്തോടൊപ്പം പറഞ്ഞയയ്‌ക്കാൻ കോടതി ഉത്തരവിട്ടത്.















