എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ രവി. കേസ് എൻഐഎയ്‌ക്ക് വിടാൻ വൈകിയെന്ന് ഗവർണർ വിമർശിച്ചു. ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടാൻ എന്തിനാണ് സർക്കാർ നാല് ദിവസം താമസിച്ചതെന്നും ഗവർണർ ചോദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പങ്കെടുത്ത ചടങ്ങിനിടെയാണ് ഗവർണറുടെ വിമർശനം.

സ്‌ഫോടനം നടന്നത് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിനും സർക്കാരിനും സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെ വൻ വിമർശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഗവർണറും രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ നടന്ന സിലിണ്ടർ സ്‌ഫോടനം ഒരു വലിയ ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസതിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ ശേഖരം അയാൾ ഭീകരനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അയാളും സംഘവും നിരവധി ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി. എന്നിട്ടും എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ ദിവസങ്ങളെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ പുരോഗതിയും മുന്നേറ്റവും എതിരാളികൾ ഇഷ്ടപ്പെടുന്നില്ല. അവർക്ക് സമാധാനാന്തരീക്ഷം ഇഷ്ടവുമല്ല. എന്നാൽ ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ. അതിനാൽ ഇതുതിരിച്ചറിഞ്ഞ എതിരാളികൾ നമ്മുടെ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി അവരുപയോഗിക്കുന്ന ഉപാധിയാണ് തീവ്രവാദം. അവർ തീവ്രവാദ മൊഡ്യൂളുകൾ സൃഷ്ടിക്കുകയും ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. അതുവഴി പൗരന്മാരുടെ മനോവീര്യം തകർക്കാനാണ് ശ്രമം. ഇതൊരു യുദ്ധമാണ്. മൃദുവായ സമീപനവും ദൃഢനിശ്ചയത്തിന്റെ അഭാവവും ഇവിടെ ഉണ്ടാകരുതെന്നും തമിഴ്‌നാട് ഗവർണർ പറഞ്ഞു.

 

Tags: NIARN Ravicoimbatore car blast
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies