എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ രവി. കേസ് എൻഐഎയ്‌ക്ക് വിടാൻ വൈകിയെന്ന് ഗവർണർ വിമർശിച്ചു. ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടാൻ എന്തിനാണ് സർക്കാർ നാല് ദിവസം താമസിച്ചതെന്നും ഗവർണർ ചോദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പങ്കെടുത്ത ചടങ്ങിനിടെയാണ് ഗവർണറുടെ വിമർശനം.

സ്‌ഫോടനം നടന്നത് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിനും സർക്കാരിനും സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെ വൻ വിമർശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഗവർണറും രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ നടന്ന സിലിണ്ടർ സ്‌ഫോടനം ഒരു വലിയ ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസതിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ ശേഖരം അയാൾ ഭീകരനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അയാളും സംഘവും നിരവധി ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി. എന്നിട്ടും എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ ദിവസങ്ങളെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ പുരോഗതിയും മുന്നേറ്റവും എതിരാളികൾ ഇഷ്ടപ്പെടുന്നില്ല. അവർക്ക് സമാധാനാന്തരീക്ഷം ഇഷ്ടവുമല്ല. എന്നാൽ ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ. അതിനാൽ ഇതുതിരിച്ചറിഞ്ഞ എതിരാളികൾ നമ്മുടെ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി അവരുപയോഗിക്കുന്ന ഉപാധിയാണ് തീവ്രവാദം. അവർ തീവ്രവാദ മൊഡ്യൂളുകൾ സൃഷ്ടിക്കുകയും ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. അതുവഴി പൗരന്മാരുടെ മനോവീര്യം തകർക്കാനാണ് ശ്രമം. ഇതൊരു യുദ്ധമാണ്. മൃദുവായ സമീപനവും ദൃഢനിശ്ചയത്തിന്റെ അഭാവവും ഇവിടെ ഉണ്ടാകരുതെന്നും തമിഴ്‌നാട് ഗവർണർ പറഞ്ഞു.

 

Tags: NIARN Ravicoimbatore car blast
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies