തിരുവനന്തപുരം: മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് ഒരാൾ അല്ലെന്ന് പോലീസ്. രണ്ട് പേരുടെയും ശരീരഘടനയിൽ വ്യത്യാസമുള്ളതായി പോലീസ് പറഞ്ഞു. ശാരീരിക ക്ഷമതയുള്ള ആളാണ് മ്യൂസിയം ഭാഗത്ത് അക്രമം നടത്തിയത്. വീട്ടിൽ കയറിയ ആൾക്ക് പരാതിക്കാരിയുടെ മൊഴിയുമായി രൂപ സാദൃശ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്.
കുറവൻകോണത്ത് വീട്ടിൽ കയറിയതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതി ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി കുറവൻകോണത്തെ വീട്ടിൽ കയറാൻ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്റെ പരിസരത്തുണ്ട്. രാത്രി 11.30-ഓടെയാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെ പോയി വീണ്ടും എത്തിയാണ് വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും ഗ്രില്ലിന്റെയും പൂട്ടു തകർത്തത്. ജനലും അക്രമി തകർത്തു.
മൂന്നര വരെ ഇയാൾ കുറവൻകോണത്തുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്തിന് സമീപം ലൈംഗികാതിക്രമം നടന്നത്. ഇതിനെ തുടർന്നാണ് പോലീസിന്റെ സംശയം ബലപ്പെട്ടത്. പ്രഭാത സവാരിക്ക് ഇടയിലാണ് യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. ഇന്നോവയിൽ എത്തിയ യുവാവാണ് അതിക്രമം നടത്തിയതെന്ന് യുവതി പറഞ്ഞിരുന്നു. സംഭവത്തിൽ ജ്യാമ ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന ആരോപണവും ഉയർന്നിരുന്നു.
Comments