ഡൽഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാൻസലർമാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശ്രമങ്ങളെ ചെറുക്കുമെന്നാണ് സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒത്തൊരുമിച്ച് ഗവർണറുടെ നീക്കങ്ങളെ ചെറുക്കുമെന്ന് സീതാറാം യെച്ചൂരി അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അജണ്ടയാണ് ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നത്. ഭരണഘടനയിലില്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.
ഗവർണർക്കെതിരെ എല്ലാ മതേതര ജനാധിപത്യ പാർട്ടികളുടെയും പിന്തുണ തേടിയിട്ടുണ്ട്. ഗവർണ്ണർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് പറയട്ടെ. എന്തുകൊണ്ടാണ് കോൺഗ്രസിനുള്ളിൽ ഒരു വിഭാഗത്തിന് ഗവർണ്ണറോട് അനുകൂല നിലപാടെന്ന് അവർ വ്യക്തമാക്കണം. ഗവർണർക്കെരിരെ ഒന്നിച്ച് നീങ്ങുന്നതിനായി സിപിഎം ശ്രമം തുടരുന്നുണ്ടെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments