കോയമ്പത്തൂർ : കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ അപലപിച്ച് ക്ഷേത്രത്തിൽ സന്ദർശനം നടത്തി മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങൾ . കോയമ്പത്തൂർ ജില്ലാ ഫെഡറേഷൻ ഓഫ് ഓൾ ജമാഅത്ത് ആന്റ് ഉലമാസ് അംഗങ്ങൾ, കോട്ടൈമേട്ടിലെ മൂന്ന് പള്ളികളിൽ നിന്നുള്ള അംഗങ്ങൾ എന്നിവരാണ് കോയമ്പത്തൂരിലെ സംഗമേശ്വരർ ക്ഷേത്രം സന്ദർശിച്ചത് .
3 മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങളാണ് ക്ഷേത്രം സന്ദർശിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.പ്രഭാകരൻ , ക്ഷേത്ര പൂജാരിമാർ എന്നിവരുമായി ചർച്ച നടത്തിയത് .കാർ സ്‌ഫോടനത്തെ അപലപിച്ച സംഘം നഗരത്തിൽ ഐക്യം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു
.
കോയമ്പത്തൂരിൽ സാമുദായിക സൗഹാർദം നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് ചർച്ചയ്‌ക്കുശേഷം ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹാജി എം.എ.ഇനായത്തുള്ള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. “ഏഴു തലമുറയിലധികമായി കോട്ടമേട് പ്രദേശത്ത് മുസ്ലീങ്ങൾ താമസിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ വർഷങ്ങളോളം സാഹോദര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നു.ക്ഷേത്ര പൂജാരിമാരുമായുള്ള ചർച്ചയിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തെരുവിൽ കളിച്ച ദിവസങ്ങൾ ഓർത്തെടുത്തു . ഇനി ഈ പ്രദേശത്ത് വാടകവീടുകൾ തേടുന്ന മുസ്ലീങ്ങൾക്ക് ആ പ്രദേശത്തെ ജമാഅത്തിൽ നിന്ന് മുൻകൂർ അനുമതി ലഭിക്കുന്നതിന് ഒരു പ്രമേയം കൊണ്ടുവരാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇനായത്തുള്ള കൂട്ടിച്ചേർത്തു.
Comments