ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിനിന് ജയിലിൽ വി ഐ പി പരിഗണന നൽകിയ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനാണ് സസ്പെൻഷൻ. ഡൽഹി ലഫ്റ്റ്നന്റ് ഗവർണറുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജയിൽ നമ്പർ ഏഴിൽ തടവിൽ കഴിഞ്ഞിരുന്ന സത്യേന്ദ്ര ജയിന് അജിത് കുമാർ വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടുവെന്ന് അന്വേഷണ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡൽഹി ജയിൽ വകുപ്പ് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിൻ അറസ്റ്റിലായത്. സത്യേന്ദ്ര ജയിനിനെതിരെ സുകേഷ് ചന്ദ്രശേഖർ ഉന്നയിച്ച പത്ത് കോടി രൂപയുടെ അഴിമതി ആരോപണം ആം ആദ്മി പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു.
Comments