ജയ്പൂർ: രാജസ്ഥാനിൽ കൗമാരക്കാരായ പെൺകുട്ടികൾ വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരാകുന്നതായി ദേശീയ മനുഷ്യവകാശ കമ്മീഷൻ. ലൈംഗിക ചൂഷണത്തിന്റെ ലക്ഷ്യസ്ഥാനമായും രാജസ്ഥാൻ മാറിയെന്ന് എൻ.സി.ഡബ്ല്യു പറഞ്ഞു. വിഷയം വിശദമായി പഠിക്കാൻ നിയമിച്ച രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭിൽവാര, ഭരത്പൂർ ജില്ലകളിലാണ് പെൺകുട്ടികൾ അധികവും വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരാകുന്നത്. വായ്പ തുക തിരിച്ചടയ്‌ക്കാനായി പെൺകുട്ടികളെ ലേലം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
പഞ്ചായത്തും മറ്റ് പ്രാദേശിക ഭരണകൂടവും സംഭവം പുറത്തുപറയാതിരിക്കുന്നതിനായി ഭീഷണി മുഴക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുഞ്ഞുങ്ങളെ ഓർത്ത് അമ്മമാർ ദുഃഖത്തിലാണെന്നും ഇതിൽ നിന്നും കരകയറാൻ ജനങ്ങളെ സഹായിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക വീടുകളിലും ആറ് മുതൽ ഒമ്പത് വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണുള്ളത്. കുടുംബങ്ങളിൽ നിന്ന് തന്നെയാണ് കുഞ്ഞുങ്ങൾക്ക് ദുരനുഭവമുണ്ടാകുന്നത്.
നിർബന്ധിത വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരായ കുട്ടികളെ രക്ഷിച്ച് പുനഃരധിവസിപ്പിക്കണം. വിഷയങ്ങളെ കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ബോധവത്കരണ ക്ലാസ്സുകൾ നൽകണമെന്നും എൻ.സി.ഡബ്ല്യുവിന്റെ റിപ്പോർട്ടിൽ പറയുന്നു.
Comments