എല്ലാവരുടെയും സ്വപ്‌നമാണല്ലോ അല്ലേ വീട്. വിദേശ രാജ്യങ്ങളിൽ വീട് വാങ്ങുകയെന്ന സ്വപ്‌നത്തിൽ ജീവിക്കുന്നവരാണ് ഏറേ പേരും. എന്നാൽ ഇത്തരക്കാർക്ക് കടുത്ത തിരിച്ചടിയാണ് കാനേഡിയൻ സർക്കാർ നൽകിയിരിക്കുന്നത്. വിദേശികൾക്ക് വീട് വാങ്ങുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഭവന പ്രേമികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാർപ്പിട പ്രതിസന്ധി നിലനിൽക്കുന്ന രാജ്യത്ത് പ്രദേശവാസികൾക്ക് കൂടുതൽ വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്.
അഭയാർത്ഥികളെയും സ്ഥിര താമസക്കാരല്ലാത്ത പൗരന്മാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗര പ്രദേശത്താണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാല വസതികൾ ഉൾപ്പെടെ വസതികൾ ഉൾപ്പെടെയുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിന് വിലക്കില്ല. 2021-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രണ്ട് വർഷത്തെ താൽകാലിക വിലക്കേർപ്പെടുത്തുന്ന വിഷയം മുന്നോട്ടുവെച്ചത്.
ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്കനുസരിച്ച് കാനഡയുടെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് സ്വന്തമായി ഭവനമുള്ളത്. വിദേശികൾ വീടുകൾ വാങ്ങുന്നതിന് വിലക്കേർപ്പടുത്തിയാൽ തദ്ദേശീയർക്ക് കൂടുതൽ ഫലം നൽകുമെന്നാണ് വിലയിരുത്തൽ. 2030 ആകുമ്പോൾ 1.9 കോടി വീടുകൾ വേണ്ടിവരുമെന്നാണ് കണക്ക്. കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ജൂണിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ കണക്ക് പ്രകാരം പുതിയതായി 58 ലക്ഷം വീടുകളാണ് നിർമ്മിക്കേണ്ടതായി വരിക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശികളെ വീട് വാങ്ങുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.
Comments