ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഖൈബർ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ പല മാർക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും വലിയ തർക്കത്തിൽ കലാശിക്കുകയാണ്. ഭക്ഷ്യവകുപ്പും പൊടിമില്ലുകളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ജനങ്ങൾക്കിടയിൽ തർക്കം ഉടലെടുക്കാനുള്ള പ്രധാന കാരണമായി കരുതുന്നത്.
സബ്‌സിഡി അനുവദിച്ചിട്ടുള്ള ഗോതമ്പിന് വേണ്ടി ആയിരക്കണക്കിന് പേരാണ് മാർക്കറ്റിൽ ക്യൂ നിൽക്കുന്നതെന്നാണ് വിവരം. എന്നാൽ സബ്‌സിഡിയുള്ള ഗോതമ്പിന് ക്ഷാമം നേരിടുന്നതിനാൽ ക്യൂ നിൽക്കുന്നവർ ഒടുവിൽ തമ്മിൽതല്ലുകയാണ്. പാകിസ്താനിൽ നാളുകളായി തുടരുന്ന കനത്ത സാമ്പത്തികമാന്ദ്യം മൂലം ഗോതമ്പിനുൾപ്പെടെ റോക്കറ്റ് വേഗത്തിലാണ് വില കുതിച്ചത്. ഒരു കിലോ ഗോതമ്പ് പൊടിക്ക് കറാച്ചിയിൽ 160 രൂപയും 10 കിലോ ഗോതമ്പ് പൊടിക്ക് ഇസ്ലാമാബാദിൽ 1500 രൂപയുമാണ് വില.
ഇതിനിടെ ഗോതമ്പിന് വേണ്ടി പരസ്പരം അടികൂടുന്ന പാക് ജനതയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈറലായ ദൃശ്യങ്ങൾ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളതാണ്. വീഡിയോ കാണാം..
#PakistanFlourCrisis, Visual from #Sindh Pakistan, people were seen squabbling for flour.
It's Painful💔💔#PakistanEconomy #ResilientPakistan pic.twitter.com/7qlSjh3rni
— Bakhtawar Shah (@Shah_Bakhtawar1) January 10, 2023
“आटा ख़त्म…Gate बंद…”
#PakistanEconomy #Pakistan pic.twitter.com/jgitifBIZR
— Jyot Jeet (@activistjyot) January 10, 2023
Comments