വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ജസീന്ത ആർഡണിന്റെ പിൻഗാമിയാകാൻ ഒരുങ്ങി ക്രിസ് ഹിപ്കിൻസ്. ജസീന്താ മന്ത്രിസഭയിൽ വിദ്യാഭ്യാസ -പൊതുസേവന വകുപ്പുകളുടെ ചുമതല ക്രിസ് ഹിപ്കിൻസ് വഹിച്ചിട്ടുണ്ട്.
ജസീന്ത ആർഡണിന്റെ അപ്രതീക്ഷിത രാജിയാണ് നാൽപ്പത്തിയൊന്നുകാരനായ ക്രിസിനെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ചത്. ജസീന്ത ആർഡൺ ഔദ്യോഗികമായി സ്ഥാനം ഒഴിയുന്നതൊടെ ക്രിസ് ന്യൂസിലാന്റിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ജസിന്തയുടെ വിശ്വസ്ത സഹപ്രവർത്തകരിൽ ഒരാളായിരുന്നു ക്രിസ്.
2008 മുതൽ പാർലമെന്റ് അംഗമായ ഇദ്ദേഹമായിരുന്നു ന്യൂസിലാന്റിൽ കൊറോണയുമായി ബന്ധപ്പെട്ടകാര്യങ്ങൾ കൈകാര്യം ചെയ്തത്. ലേബർപാർട്ടി അംഗമായ മൈക്കൽ വുഡിന്റെ പേരും പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനം ക്രിസ് ഹിപ്കിൻസിന്റെ പേര് മാത്രമാണ് നിർദ്ദേശിക്കപ്പെട്ടത്.
Comments