ചെന്നൈ: സേലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ ഡിഎംകെ നേതാവിനെതിരെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സേലത്തെ പ്രാദേശിക നേതാവ് ടി. മാണിക്യത്തിനെതിരായാണ് അണ്ണാമലൈ രംഗത്തുന്നത്. ഹിന്ദു ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെതിരെ മാണിക്കം അസഭ്യം പറയുകയും ജാതി അധിക്ഷേപം നടത്തുകയും ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അണ്ണാമലൈയുടെ വിമർശനം.
”ഇന്നലെ ഒരു ഡിഎംകെ എംപി ഹിന്ദു ക്ഷേത്രം തകർത്തതിൽ അഭിമാനിക്കുന്നതായി കാണപ്പെട്ടു, ഇന്ന് തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ഒരു ഡിഎംകെ ജില്ലാ പ്രവർത്തകൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സഹോദരങ്ങളെയും സഹോദരിമാരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നത് ഞങ്ങൾ കാണുന്നു. സാമൂഹിക നീതിയുടെ ഡിഎംകെ മാതൃക!” – എന്ന തലക്കെട്ടോടെയാണ് അണ്ണാമലൈ വീഡിയോ ട്വീറ്റ് ചെയ്തത്. ക്ഷേത്രത്തിൽ കയറിയതാണ് മാണിക്കത്തെ പ്രകോപിപ്പിച്ചത്. എന്നാൽ ഈ വീഡിയോ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടർന്ന് പാർട്ടി ടി മാണിക്കത്തെ സസ്‌പെൻഡ് ചെയ്തു.
A DMK MP was seen taking pride in the temple demolition yesterday & today we see a DMK district functionary in Salem district in Tamil Nadu preventing brothers & sisters from the SC community from entering into a Temple.
DMK model of Social Justice for us all! pic.twitter.com/hLDK4xCXK6
— K.Annamalai (@annamalai_k) January 30, 2023
അതേസമയം കഴിഞ്ഞ ദിവസം ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ടിആർ ബാലു മധുരയിൽ നടന്ന ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അണ്ണാമലൈ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സരസ്വതി ക്ഷേത്രം, ലക്ഷ്മി ക്ഷേത്രം തുടങ്ങിയ ദേവതകൾക്കായി നിർമ്മിച്ച ‘നൂറ് വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ തകർത്തതിൽ അഭിമാനിക്കുന്നുവെന്ന് ബാലു പ്രസംഗത്തിൽ പറയുന്നുണ്ട്. പാർവതി ക്ഷേത്രം’ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജിഎസ്ടി റോഡിലാണ്. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് അനുയായികൾ മുന്നറിയിപ്പ് നൽകിയിട്ടും ക്ഷേത്രം താൻ തകർത്തുവെന്നും വീഡിയോയിൽ പറയുന്നു.
DMK men take pride in demolishing 100-year-old Hindu temples.
The very reason we want the HR&CE dissolved and want the temple freed from the clutches of government. pic.twitter.com/c4AQTaRkPN
— K.Annamalai (@annamalai_k) January 29, 2023
നൂറ് വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിൽ ഡിഎംകെ പ്രവർത്തകർ അഭിമാനിക്കുന്നുവെന്ന് അണ്ണാമലൈ ആരോപിച്ചു. എച്ച്ആർ ആൻഡ് സിഇ പിരിച്ചുവിടാനും ക്ഷേത്രത്തെ സർക്കാരിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.
Comments