ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായി നീക്കിവെച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തുക. 7.32 കോടി രൂപയാണ് രാജ്യത്തെ കായിക മേഖലയ്‌ക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ഖേലോ ഇന്ത്യയ്‌ക്കാണ് ഇതിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ 358.5 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ കായിക മേഖലയ്‌ക്കായി നൽകിയത്. 2022 ബജറ്റിൽ 3062.60 കോടി രൂപയും 2021 ബജറ്റിൽ 2757.02 കോടിരൂപയുമാണ് സർക്കാർ അനുവദിച്ചത്. അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യൻ കായിക താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായി പരിശീലനം അടക്കുള്ള സൗകര്യങ്ങൾ ഒരുക്കനായാണ് ആനുപാതികമായി തുക വർധിപ്പിച്ചിരിക്കുന്നത്.
ഖേലോ ഇന്ത്യയ്‌ക്കായി 1045 കോടിയും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) 785.52 കോടിയുമാണ് സർക്കാരിന്റെ നീക്കിയിരിപ്പ്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ഒളിമ്പിക്‌സും ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾക്ക് ഇത് സഹായകരമാകും. കായിക ഫെഡറേഷനുകൾക്കായും നല്ല തുക അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരു ബജറ്റുകളിലും 280 കോടി രൂപ വീതമായിരുന്നു നീക്കിവെച്ചതെങ്കിൽ ഇത്തവണ അത് 325 കോടിയായി ഇത് വർദ്ധിപ്പിച്ചു.
കായിക മേഖലയ്‌ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയതിൽ അബിനന്ദനം അറിയിച്ച് നിരവധി കായിക താരങ്ങളും പരിശാലകരും രംഗത്തുവന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിച്ചു.
Comments