ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ പ്രതികരിച്ച് എം.എം മണി എംഎൽഎ. കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. കാട്ടാന ഇറങ്ങിയതിന്റെ ഉത്തരവാദിത്വം പിണറായി വിജയനല്ലെന്നും ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാമെന്നും എം.എം മണി പരിഹസിച്ചു.
‘വി.ഡി സതീശൻ ഏൽക്കട്ടെ. മുഖ്യമന്ത്രിയെ കണ്ടാൽ മതി. ആനയെ പിടിക്കാൻ സതീശനെ ഏൽപ്പിക്കാം. കാട്ടാനയുടെ കാര്യം എന്നാ ചെയ്യാനാ, മനുഷ്യനാണെങ്കിൽ നേരിടാം. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്’.
‘കാട്ടാലന ശല്യം തടയുന്നത് സർക്കാരിന്റെ പരാജയമാണെന്നാണ് പറയുന്നത്. പിണറായി വിജയൻ ഉണ്ടാക്കിയതാണോ ഈ കാട്ടനയെയും കാട്ടുപ്പന്നിയെയും. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാന ശല്യം തടയാൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട്’ എന്ന് എം.എം മണി പറഞ്ഞു.
Comments