ദിസ്പുർ: ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണവും മയക്കുമരുന്നും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടയിൽ. 58 ലക്ഷം രൂപയുടെ സ്വർണ്ണവും 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽ നിന്നുള്ള സംഘമാണ് ഇന്ത്യയിലേക്ക് കള്ളകടത്ത് നടത്തുന്നത്.
കഴിഞ്ഞ മാസം അഗർത്തലയ്‌ക്ക് സമീപം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും സ്വർണ്ണകടത്ത് സംഘത്തെ പിടികൂടിയിരുന്നു. 30 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് ഈ സംഘത്തിൽ നിന്നും പിടികൂടിയത്. കൂടാതെ അഗർത്തലയിൽ നിന്ന് സീൽദയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അസമിലെ കരിംഗഞ്ചിൽ മൂന്നംഗ സംഘത്തിൽ നിന്നും 2.03 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും പിടിച്ചെടുത്തിരുന്നു.
അതിർത്തികളിൽ നിന്നും ചേക്കേറിയ കള്ളകടത്തുകാരെ പിടികൂടാൻ ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ‘ഓപ്പറേഷൻ ഈസ്റ്റേൺ ഗേറ്റ്‌വേ’ എന്ന ഉദ്യമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കള്ളകടത്തു സംഘങ്ങളെ കണ്ടെത്താനാണ് പദ്ധതി ആവിഷ്കരിച്ചത്. ഡിആർഐയുടെ ഈ ഓപ്പറേഷനിലൂടെയാണ് വിവിധ ഇടങ്ങളിൽ നിന്നും കള്ളകടത്തു സംഘങ്ങളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യ-ബംഗ്ലാ അതിർത്തി വഴി രാജ്യത്തേക്ക് സ്വർണ കടത്ത് വർധിച്ച സാഹചര്യത്തിലാണ്
‘ഓപ്പറേഷൻ ഈസ്റ്റേൺ ഗേറ്റ്‌വേ’ എന്ന രഹസ്യസംഘത്തെ വികസിപ്പിച്ചെടുത്തത്. ഇത് നിരവധിപേരെ പിടികൂടാൻ സഹായകമായി.
Comments