ഇസ്ലാമാബാദ്: പാകിസ്താൻ പോലീസ് ആസ്ഥാനത്തിന് നേരേ ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു. ആയുധധാരികളായെത്തിയവർ പാകിസ്താൻ താലിബാൻ ഭീകരരാണെന്ന് പാക് പോലീസ് വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലാണ് ഭീകരരുടെ താവളം.
അഡിഷണൽ ഐജി ഓഫീസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഭീകരാക്രമണത്തിൽ മുന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ തെഹ്‌രിക്-ഇ-താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേ സ്വാഭാവം പിന്തുടരുന്നവരാണ് തെഹ്‌രിക്-ഇ-താലിബാനും. പെഷവാറിൽ 80 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലും ഈ ഭീകര സംഘടന തന്നെയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കറാച്ചിയിലെ ഷെരിയ ഫൈസലിലുള്ള പോലീസ് ആസ്ഥാന കാര്യാലയ നുഴഞ്ഞുകയറിയ ഭീകരസംഘം സ്ഫോടനവും വെടിവയ്പും നടത്തുകയായിരുന്നു. ആയുധധാരികളായ പത്തോളം പേരാണ് ആക്രമണം നടത്തിയത്. കറാച്ചിയിലെ ഷെരിയ ഫൈസലിലാണ് പോലീസ് ആസ്‌ഥാന കാര്യാലയം. ഓഫീസ് ആക്രമിക്കപ്പെട്ട കാര്യം കറാച്ചി പോലീസ് മേധാവി ജാവേദ് ഒദ്ദോ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. പോലീസ് ആസ്ഥാന വളപ്പിലേക്ക് തലങ്ങും വിലങ്ങും ഗ്രനേഡ് എറിഞ്ഞശേഷമാണ് ഭീകരസംഘം അകത്തുകടന്നത്.
Comments