ഹൈദരാബാദ്: പതിനേഴ് വർഷം ഒളിവിൽ കഴിഞ്ഞ കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ട രണ്ട് കമ്യൂണിസ്റ്റ് ഭീകരെയാണ് ഹൈദരാബാദിൽ വെച്ച് പിടികൂടിയത്. മധുകർ ചിന്നന്ന കൊഡാപെ (42) എന്ന തുഗെയും ജമാനി മംഗളു പുനം (35) എന്ന ഷംലയുമാണ് അറസ്റ്റിലായത്. 2006-മുതൽ ഒളിവിൽ പോയ ഇവരെ ഒരുവർഷത്തോളമായി നിരീക്ഷിച്ച് വരുകയായിരുന്നു.
ദമ്പതികൾ എന്ന നിലയിൽ ഇരുവരും 2006 മുതൽ ഹൈദരാബാദിലെ സെക്യൂരിറ്റി സ്ഥാപനത്തിലും കാർ ഷോറൂമിലും ജോലി ചെയ്ത് വരികയായിരുന്നു. 2002-ലാണ് തുഗെയ നിയമവിരുദ്ധ സംഘടനയായ അഹേരി ലോസിലെ അംഗമായത്. പിന്നീട് ജിമൽഗട്ടയിലും സിറോഞ്ചയിലും വിവിധ ടീമുകളിൽ പ്രവർത്തിച്ചു. അവിടെ നിന്നാണ് ഒളിവിൽ പോയത്.കൊലക്കേസുകളിലും കവർച്ച കേസുകളിലുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് തുഗെ. എട്ട് ലക്ഷം രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഡിലെ ബീജാപൂരിൽ നിന്നുള്ള ഷംല അഹേരി എൽഒഎസിലെ അംഗമാണ്. ഷംല ഒരു കൊലക്കേസിലും അഞ്ച് ഏറ്റുമുട്ടലുകളിലും പ്രതിയാണ്. ഇവരുടെ തലയ്‌ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്നു.
Comments