റായ്പൂർ: ഛത്തീസ്ഗഢിൽ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഗൗരേല-പേന്ദ്ര-മാർവാഹി ജില്ലയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
ബസിൽ 60-70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് റായ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് മറിഞ്ഞത്. വെങ്കട്ട് നഗർ മെയിൻ റോഡിൽ പെന്ദ്ര റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ രണ്ട് കുട്ടികൾക്കും മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. ഏഴ് പേരെയും ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കോൺസ്റ്റബിൾ എസ് കുമാർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഒരു ട്രക്കിന് വഴി നൽകുന്നതിനിടെ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് ഡോക്ടർ ചേതൻ മുദ്ലിയാർ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം യാത്രക്കാരെ റെയിൽ മാർഗം വീടുകളിൽ എത്തിക്കാൻ ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments