ബെംഗളൂരു : ചിക്ക്മംഗളൂരു ജില്ലയിലെ പാർട്ടി ജനറൽ സെക്രട്ടറി സി ടി രവിയുടെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ത്രിദിനം സന്ദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 19 നാണ് ജെപിനദ്ദ എത്തിയത്. കഴിഞ്ഞ ദിവസം നദ്ദ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മാഠം ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ നടന്ന ഒരു പൊതുയോഗത്തിലും നദ്ദ പങ്കെടുത്തിരുന്നു. നമ്മുടെ ചരിത്രത്തിൽ കുറച്ച് പ്രധാനമന്ത്രിമാർ മാത്രമേ മോദിജിയെ പോലെ പ്രവർത്തിച്ചിട്ടുള്ളു. യുക്രൈൻ-റഷ്യ സംഘർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള 22,500 വിദ്യാർത്ഥികളെ അവരുടെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ശത്രുത താൽക്കാലികമായി നിർത്തലാക്കി. അതും മോദിജിയുടെ നിർദ്ദേശ പ്രകാരം. യുക്രൈൻ-റഷ്യ സംഘർഷത്തിനിടെ രക്ഷപ്പെടുത്തിയ നിരവധി വിദ്യാർഥികൾ കർണാടകയിൽ നിന്നുള്ളവരാണെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.
ഇതുവരെയും കോവിഡിനെതിരെ യുഎസ് ജനങ്ങൾക്ക് പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടില്ല. അതിനാലാണ് പ്രസിഡന്റ് ജോ ബൈഡൻ ഇപ്പോഴും പരസ്യമായി മാസ്ക് ധരിക്കുന്നതെന്നും നദ്ദ ചൂണ്ടിക്കാട്ടി. യുഎസിൽ ഇതുവരെ 76 ശതമാനം ആളുകൾ മാത്രമാണ് കോവിഡിനെതിരെ വാക്സിനേഷൻ എടുത്തിട്ടുള്ളത്. എന്നാൽ കർണാടകയിൽ നിൽക്കുമ്പോൾ ആരും മുഖംമൂടി ധരിച്ചിട്ടില്ല. എല്ലാവരും പരസ്പരം അടുത്ത് ഇരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നമുക്ക് 220 കോടി ജബുകൾ നൽകിയതിനാലാണിത്. മോദിജിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ, നമ്മുടെ രാജ്യക്കാർക്ക് കോവിഡിനെതിരെ ഡമ്പിൾ ഡോസും ബൂസ്റ്റർ ഡോസും നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിദിന സന്ദർശന വേളയിൽ, ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശൃംഗേരി മഠവും നദ്ദ സന്ദർശിക്കും.
ആദിശങ്കരാചാര്യ സ്ഥാപിച്ച നാല് പീഠങ്ങളിൽ ഒന്നായിരുന്നു ശൃംഗേരി.
Comments