ശ്രീനഗർ : ആർട്ടിക്കിൾ 370 സംരക്ഷണമായിരുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. “ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ, അത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും (പിഡിപി) നാഷണൽ കോൺഫറൻസിനെയും (എൻസി) മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ചിലർ കരുതി. ബുൾഡോസറുകൾ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കാൻ വന്നപ്പോൾ, ആർട്ടിക്കിൾ 370 സംരക്ഷണമാണെന്ന് ആളുകൾ മനസ്സിലാക്കി, ”പാർട്ടി ചടങ്ങിൽ പങ്കെടുത്ത് മെഹബൂബ മുഫ്തി പറഞ്ഞു . കേന്ദ്രസർക്കാർ ജമ്മു കശ്മീരിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിനായി ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ പിതാവിന്റെ തീരുമാനത്തെ കുറിച്ചും മെഹബൂബ പറഞ്ഞു.
ബിജെപിയെ ജമ്മു കശ്മീരിലേക്ക് ഞങ്ങൾ കൊണ്ടുവന്നുവെന്ന് ആരോപിക്കപ്പെടുന്നു, പക്ഷേ അവരെ എങ്ങനെ തടയും? അവർക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്നു, ജമ്മുവിലെ ഭൂരിപക്ഷവും കുപ്‌വാരയിലെ രണ്ട് സീറ്റുകളും അവർ നേടി. അവരെ തടയാൻ ആർക്ക് പറ്റും .മുഫ്തി സാഹിബ് ബിജെപിയുടെ കൈ പിടിച്ചതിനാൽ അങ്ങനെ അവരെ തടയാനായി. ഒരു വർഷം മുഫ്തി സാഹിബ് മുഖ്യമന്ത്രിയും ഞാൻ രണ്ട് വർഷം മുഖ്യമന്ത്രിയുമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ അജണ്ട, ജമ്മു കശ്മീർ അജണ്ട നടപ്പിലാക്കി,” മെഹബൂബ പറഞ്ഞു.
Comments