തെലങ്കാന: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണം, വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എബിവിപിയിലെ വനവാസി വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ അക്രമം നടത്തുകയും മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് എബിവിപി ആരോപിച്ചു. എസ്എഫ്ഐയെ പിന്തുണയ്‌ക്കാത്തതിന് ആദിവാസി വിദ്യാർത്ഥികളെയും അവരുടെ സുഹൃത്തുകളെയും മർദിച്ചുവെന്നാണ് എബിവിപി പറയുന്നത്.
എച്ച്സിയുവിലെ വനവാസി വിദ്യാർത്ഥികളായ തങ്ങളുടെ പവർത്തകർക്ക് നേരെ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടു എന്ന് എബിവിപി ട്വിറ്ററിൽ കുറിച്ചു. മൂർച്ചയുള്ള ആയുധങ്ങളാണ് അക്രമകാരികൾ ഉപയോഗിച്ചതെന്നും തങ്ങളുടെ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നുവെന്നും എബിവിപി കാര്യകർത്താക്കൾ ടിറ്റ്വറിൽ പറഞ്ഞു.
Comments