ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തതായി കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റെ അറിയിച്ചു. മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഫെബ്രുവരി 22-നാണ് ആദ്യ സംഭവമുണ്ടായത്. ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരന്റെ ബാഗേജ് സ്വർണം പരിശോധിച്ചപ്പോഴാണ് കണ്ടെടുത്തിരുന്നു. ഫെബ്രുവരി 23-ന് സമാന സംഭവമുണ്ടായി. കൊളംബോയിൽ നിന്ന് വന്ന ശ്രീലങ്കൻ പൗരനിൽ നിന്ന് പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തിരുന്നു.
നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിതിനെ തുടർന്ന കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇവർക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലായി രണ്ട് കോടി രൂപ വിലമതിക്കുന്ന 3,993 ഗ്രാം സ്വർണമാണ കസ്റ്റംസ് കണ്ടെടുത്തത്.
Comments