ഡൽഹി: യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിബിസി ഓഫീസുകളിലെ റെയ്ഡിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബിബിസി ഓഫീസുകളിൽ നടന്ന പരിശോധനകളെപ്പറ്റി ചോദിച്ച യുകെ വിദേശകാര്യ സെക്രട്ടറിയ്‌ക്ക് കൃത്യമായ മറുപടി ഇന്ത്യ നൽകി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമം അനുസരിക്കണം. ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും ബിബിസി പാലിക്കണമെന്നും ജയശങ്കർ വ്യക്തമാക്കി.
Began the morning with a bilateral meeting with Foreign Secretary @JamesCleverly of the UK.
Reviewed the progress in our relationship since our last discussion. Noted in particular the commencement of the Young Professional Scheme. pic.twitter.com/R3aUvX1U4Z
— Dr. S. Jaishankar (@DrSJaishankar) March 1, 2023
നികുതി അടയ്‌ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസത്തോളം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തി. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണ് പ്രധാന കണ്ടെത്തൽ.
ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് അന്വേഷണ ഏജൻസി രേഖപ്പെടുത്തിയത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു ജെയിംസ് ക്ലെവർലി.
Comments