ന്യൂഡൽഹി: ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കാനായി എത്തിച്ച പൂക്കൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധിനഗർ സ്വദേശിയായ മൻമോഹനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ പ്രതിയെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. കട്ടെടുത്ത പൂക്കൾ മൻമോഹന്റെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് പേർ ചേർന്ന് ആഡംബര കാറിലെത്തി അലങ്കാര പുഷ്പങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ വൈറലായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ശങ്കർ ചൗക്കിന് സമീപം ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം നടന്നത്. പൂച്ചട്ടികൾ ഓരോന്നായി എടുത്ത് കാറിന് പിറകിലേക്ക് വയ്‌ക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. തുടർന്ന് സംഭവം ചർച്ചയായതിന് പിന്നാലെ ഗുരുഗ്രാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
People who own Car worth 40 Lakhs It seems are stealing flower pots. That’s why the Mug is chained in a Train Toilet.pic.twitter.com/CBmSXSode7
— Gabbar (@GabbbarSingh) February 28, 2023
അറസ്റ്റിലായ പ്രതി മൻമോഹന്റെ ഭാര്യയുടെ പേരിലുള്ള കാറിലെത്തിയാണ് ഇരുവരും മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പത്ത് പൂച്ചെട്ടികളായിരുന്നു കാറിലേക്ക് എടുത്ത് വച്ച് സംഘം കൊണ്ടുപോയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സമ്പന്നരായ മോഷ്ടാക്കൾക്കെതിരെ അതിരൂക്ഷമായ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. കൂട്ടുപ്രതിയെ ഉടൻ പിടികൂടുമെന്നാണ് ഗുരുഗ്രാം പോലീസ് നൽകുന്ന വിവരം.
Comments