ചെന്നൈ: തമിഴ്നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ കേസെടുത്ത് ഡിഎംകെ സർക്കാർ. തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ സൈബർ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണമാലൈ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചതായി ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്തതിനെതിരെ അണ്ണാമലൈ ശക്തമായി രംഗത്തുവന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാൻ അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു. ഡിഎംകെ എഴ് പതിറ്റാണ്ടുകളായി ഉത്തരേന്ത്യൻ സഹോദരങ്ങൾക്കെതിരെ നടത്തുന്ന പ്രചരണം പുറത്തുകൊണ്ടുവന്നതാനിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എന്നെ അറസ്റ്റ് ചെയ്യാൻ ഫാസിസിറ്റ് ഡിഎംകെയെ ഞാൻ വെല്ലുവിളിക്കുകയാണ്. സ്റ്റാലിന്റെയും മറ്റ് ഡിഎംകെ നേതാക്കളുടേയും വംശീയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ട് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
வட மாநிலத்தவர் குறித்து திமுக செய்த வெறுப்பு பிரச்சாரங்களை அறிக்கையாக வெளியிட்டிருந்தேன்.
அதற்காக என் மீது வழக்கு பதிவு செய்யப்பட்டுள்ளதாக அறிகிறேன்.
அறிக்கையில் குறிப்பிட்டுள்ளவையை காணொளியாகவும் வெளியிடுகிறேன்.
திறனற்ற திமுகவுக்கு திராணி இருந்தால் என்னை கைது செய்யவும். pic.twitter.com/yLtf9LNfAH
— K.Annamalai (@annamalai_k) March 5, 2023
ഇതിനിടെ ബിഹാറുകാരായ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വാർത്തയെത്തുടർന്ന് ബിഹാർ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ ശനിയാഴ്ച തമിഴ്നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് അവകാശപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്തുവന്നു. തമിഴ്നാട്ടിലെ ഉത്തരേന്ത്യൻ തൊഴിലാളികൾ സുരക്ഷിതരാണെന്ന് ഡിജിപിയും അറിയിച്ചു.
Comments