ബീഹാർ: തേജസ്വി യാദവ് ഇടപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപ കണ്ടെത്തി. കേസിന്റെ ഭാഗമായി ലാലു കുടുംബം നടത്തിയിട്ടുള്ള മറ്റ് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് 600 കോടി രൂപയിലധികം കണ്ടെത്തിയത്. റിയൽ എസ്റ്റേ്റ്റ് മേഖലയിലും മറ്റ് സംരംഭങ്ങളിലും നിക്ഷേപം നടത്തിയതായും എൻഫോഴ്‌സ്‌മെന്റെ് കണ്ടെത്തി. തൊഴിൽ തട്ടിപ്പ് കേസിലെ ലാലു പ്രസാദിന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.
ബീഹാറിലെ വിവിധയിടങ്ങളിൽ തൊഴിൽ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇഡി തെളിവെടുപ്പ് നടത്തി. തേജസ്വി യാദവിന് പുറമെ ലാലു പ്രസാദിന്റെ മക്കളായ രാഗിണി യാദവ്, ചന്ദയാദവ്, ഹേമ എന്നിവരുടെ വീട്ടിലും സ്ഥാപനങ്ങളിലും, ലാലുപ്രസാദ് യാദവിന്റെ തെക്കൻഡൽഹിയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
Comments