കൊച്ചി: കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിവരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബ്രഹ്മപുരത്ത് തീ പടർന്ന് പിടിച്ചിട്ട് 12-ദിവസം കഴിഞ്ഞിരിക്കുകയാണ്. കേരള സർക്കാർ വിഷപുക കെടുത്താൻ ഇതുവരെ കാര്യമായിട്ട് പ്രവർത്തിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് വി മുരളീധരൻ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കണ്ടത്.
കൂടികാഴ്ചയിൽ ബ്രഹ്മപുരത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിഷപുകയെ കുറിച്ച് സംസാരിച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
“കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ. മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാൻ്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപെട്ടു.”- വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments