എറണാകുളം: ജൈവമാലിന്യം നിക്ഷേപിച്ചതാണ് ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണമെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതാണ് തീപിടിത്തത്തിന് കാരണം, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല, 110 ഏക്കറിൽ 40 ഏക്കർ മാത്രമാണ് സോണ്ടയുടെ പ്രൊജക്ട് എന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുരം കരാർ നേടിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ലെന്നും സോണ്ട കമ്പനി. കരർ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും ബയോമൈനിംഗിൽ മുൻപരിചയം ഉണ്ടെന്നും ചെല്ലപ്പൻ പിള്ള പ്രതികരിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യം തങ്ങൾ കത്തിച്ചിട്ടില്ലെന്നും സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സോണ്ട കമ്പനിയ്‌ക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല. കമ്പനിയ്‌ക്കെതിരായ വിവാദങ്ങൾക്ക് പിന്നിൽ ചില എതിരാളികളാണെന്നും കൊച്ചി കോർപറേഷൻ അയച്ചെന്ന് അവകാശപ്പെടുന്ന രണ്ട് കത്തുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു. സോണ്ടയ്‌ക്ക് എതിരാളികളുണ്ടെന്നും അതിന് തെളിവുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സോണ്ടയെ മനപൂർവ്വം കുടുക്കാനാണ് വ്യാജകത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യം കത്തിയത് കൊണ്ട് നഷ്ടമുണ്ടായത് കമ്പനിയ്‌ക്കെന്നും രാജ്കുമാർ ചൂണ്ടിക്കാട്ടി.
Comments