ചെന്നൈ: യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായതിന് പിന്നാലെ ഇടവക വികാരി ഒളിവിൽ. ബെനഡിക്ട് ആന്റോ ആണ് മൂന്ന് ദിവസമായി ഒളിവിൽ പോയിരിക്കുന്നത്. യുവതിയും വികാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്. കളിയിക്കാവിളയ്‌ക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയാണ് ഇയാൾ.
സൈബർ ക്രൈം പോലീസ് അഞ്ച് വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. ബെനഡിക്ട് ആന്റോ പല യുവതികൾക്കും അശ്ലീല മെസേജുകൾ അയയ്‌ക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്ട്‌സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.
മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് നിയമവിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കന്യകുമാരി പോലീസ് വൈദികനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെനഡിക്ട് ആന്റോയുടെ നേതൃത്വത്തിൽ ആളുകൾ സംഘം ചേർന്ന് തന്റെ വീട്ടിലെത്തി ആക്രമിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതമാണ് നിവേദനം നൽകിയത്. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷമം ഊർജ്ജിതമാക്കിയത്.
Comments