ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുെടെ കസ്റ്റഡി കാലാവധി ഏപ്രിൽ അഞ്ച് വരെ നീട്ടി. റൂസ് അവന്യൂ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കസ്റ്റഡി കാലാവധി അഞ്ച് വരെ നീട്ടിയത്. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിസോദിയയെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തടസ്സപ്പെടുത്താൻ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുന്നതിൽ മനീഷ് സിസോദിയ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു. കുറ്റകൃത്യത്തിൽ മനീഷ് സിസോദിയയ്‌ക്ക് നേരിട്ട് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസി നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.
സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സിസോദിയയ്‌ക്ക് പ്രതികൂലവിധിയാണ് ഉണ്ടായത്. തുടർന്ന് ഫെബ്രുവരി 23ന് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.
Comments