ലക്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. മദ്രസ അദ്ധ്യാപകർക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വർഷമായി യുപി സർക്കാർ നൽകുന്നില്ലെന്ന് ഒവൈസി പറഞ്ഞു. എന്നാൽ ഹിന്ദു ആഘോഷങ്ങൾക്ക് സർക്കാർ ധന സഹായം നൽന്നുണ്ടെന്നും വിവേചനത്തോടെയാണ് സർക്കാർ പെരുമാറുന്നതെന്നും ഒവൈസി ആരോപിച്ചു.
ബിജെപി കഴിഞ്ഞ അഞ്ച് വർഷമായി യുപിയിലെ മദ്രസ അദ്ധ്യാപകർക്ക് പണം നൽകുന്നില്ല. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചാണ് അവർക്ക് പറയാനുള്ളത്. എന്നാൽ ഹിന്ദു ആഘോഷങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ സഹായം നൽകുന്നുണ്ട് ഒവൈസി വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞവർഷം യുപിയിലെ മദ്രസകളെക്കുറിച്ച് സർക്കാർ പഠനം നടത്തിയിരുന്നു. മൂന്നാംഗ സമിതിവെച്ചായിരുന്നു പഠനം. മദ്രസകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹാങ്ങളെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.
Comments