ന്യൂഡൽഹി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്‌ക്കെതിരെ മുൻ വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ സമർപ്പിക്കും. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഹർജിയിലാണ് വിധി.
മാനനഷ്ടക്കേസിൽ തന്നെ നഷ്ടപ്പെട്ട ശിക്ഷിച്ച ഉത്തരവ് റദ്ദാക്കണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തീർപ്പാക്കുന്നതുവരെ ശിക്ഷയ്‌ക്ക് ഇടക്കാല സ്റ്റേ നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തിനെതിരെ അപ്പീൽ നൽകുന്നതിനായി രാഹുലിന് ജാമ്യം ലഭിക്കുകയും 30 ദിവസത്തേക്ക് ശിക്ഷ സസ്‌പെൻചും ചെയ്തിരുന്നു. കേസിൽ പ്രതി ആയതോടെ ലോക്‌സഭാംഗത്വം രാഹുലിന് നഷ്ടമായി. രാഹുലിന്റെ ശിക്ഷാവിധി മേൽക്കോടതി മരവിപ്പിച്ചില്ലെങ്കിൽ വയനാട് ലോക്‌സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അടുത്ത എട്ട് വർഷത്തേക്ക് രാഹുലിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല.
2019-ൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. പിന്നോക്ക വിഭാഗങ്ങളെ തരം താഴ്‌ത്തി കണ്ട രാഹുലിന്റെ പരാമർശത്തിന് പിന്നാലെ എംപി പൂർണ്ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് കോടതി രാഹുലിനെ ശിക്ഷിച്ചത്.
Comments