ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ വലഞ്ഞ് കോൺഗ്രസ്. സർക്കാരിനെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സമരം പ്രഖ്യപനവുമായി എത്തിയതോടെ കോൺഗ്രസ് ആകെ വലഞ്ഞ അവസ്ഥയാണ്. ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സമരം. എല്ലാ പാർട്ടികളെയും ഒരുമിച്ച് ചേർത്ത് വലിയ ബദൽ ഒരുക്കുമെന്ന കോൺഗ്രസ് വാദങ്ങൾ തലക്കെട്ടുകളിൽ നിറയുമ്പോഴാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ നേതാക്കളുടെ
തമ്മിലടി കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുന്നത്.
രാജസ്ഥാനിലെ കോൺഗ്രസ് വിജയം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ അധികാരം കിട്ടിയതോടെ പാർട്ടിയ്‌ക്കുള്ളിൽ സ്വരചേർച്ചയില്ലായ്‌മ്മ പുറത്ത് വരുകയായിരുന്നു. പാർട്ടിയ്‌ക്കുള്ളിലെ പുഴുകുത്തുകളെ ചോദ്യം ചെയ്തതോടെ സച്ചിൻ പൈലറ്റ് നേതൃത്വത്തിന് അനഭിമതനായി മാറി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്നത് വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ്.
എന്നാൽ സർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത് എത്തി. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനു കീഴിൽ പാർട്ടി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗെഹ്ലോത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നേറുമെന്നും ആദ്ദേഹം പറഞ്ഞു. അശോക് ഗെഹ്ലോത്തിനു കീഴിൽ രാജസ്ഥാനിൽ നിരവധി പദ്ധതികൾ നടപ്പായെന്നും പുതിയ പദ്ധതികൾ തുടങ്ങിയെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്ക് സംസ്ഥാനത്ത് വലിയ സ്വീകാത്യത ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ മുൻനിർത്തി സർക്കാർ ജനവിധി തേടുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. എന്നാൽ ഇതിനെയെല്ലാം പൈലറ്റ് എതിർക്കുകയാണ്. സർക്കാർ വലിയ തിരിച്ചടി നേചിടുമെന്നാണ് പൈലറ്റിന്റെ വാദം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയപ്പെട്ടെന്നും സർക്കാരിന് വുഷയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ 11-നാണ് നിരാഹാര സമരം നടക്കുക.
Comments