ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിലക്കിഴിവിൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നതുപോലെ പാകിസ്താനും വാങ്ങിയിരുന്നെങ്കിൽ ഇന്ധന ക്ഷാമം രാജ്യത്ത് നേരിടേണ്ടി വരില്ലായിരുന്നെന്നും ഖാൻ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന ഇമ്രാൻഖാന്റെ മുമ്പിലത്തെയൊരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയെപ്പോലെ വിലക്കിഴവുള്ള റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാൽ അവിശ്വാസ പ്രമേയത്തെത്തുടർന്ന് എന്റെ സർക്കാർ വീണു. അതിനാൽ തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു. ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് പാകിസ്താൻ ഇപ്പോൽ കടന്നു പോകുന്നതെന്നും ഉക്രെയ്ൻ യുദ്ധത്തിനിടയിലും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതുപോലെ നമ്മുടെ രാജ്യത്തിന് വാങ്ങാൻ കഴിയാത്തതിൽ ഇമ്രാൻ വിലപിക്കുകയും ചെയ്തു.
ഇത് ആദ്യമായിട്ടല്ല ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ രംഗത്ത് വരുന്നത്. ഇതിന് മുമ്പ് ഒരു പൊതു പരിപാടിയിലും കേന്ദ്ര സർക്കാരിനെ പുകഴ്ത്തി പറഞ്ഞിരുന്നു. 2022-ൽ ലാഹോറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് ഖാന് ഇന്ത്യന്‍ നയങ്ങളെ പ്രശംസിച്ചത്. അമേരിക്കയുടെ ഉപരോധ ആഹ്വാനങ്ങള്‍ക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യ കാണിച്ച ആര്‍ജവം പ്രശംസനീയമെന്ന് അദേഹം പറഞ്ഞു. ഷഹബാസ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള പാക്ക് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വേളയിലാണ് അദ്ദേഹം അന്ന് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ വീഡിയോയും വേദിയില്‍ അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു.
Comments